എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday 27 May 2013

പ്രപഞ്ച വിസ്മയം

ആദികാലമതില്‍ ആകെയൊന്നായി
അനന്തം ആനന്ദമേകരൂപം
മഹാ പ്രപഞ്ചത്തെയുള്ളിലാക്കി
ഒരു വന്മരത്തിന്‍  വിത്തെന്ന പോലെ
പരമാത്മരൂപം അരുളുന്ന കാലം
അതിന്‍റെ ഊര്‍ജ്ജം സ്വതന്ത്രമായി
അതില്‍നിന്ന് വിരിയുന്നു മഹാപ്രപഞ്ചം
ഒരു കുഞ്ഞു പൂവ് വിടരുന്ന പോലെ
വിടരുന്നു വിലസുന്നു അതിന്‍ പ്രഭാവം
തുടരുന്നതീക്രിയ അനന്തകാലം

അതിനുള്ളിലായൊരു കുഞ്ഞു ഗോളം
ഭൂലോകമാകുന്ന ജീവ ലോകം
അതിനെ ആകെ അടക്കി വാഴാന്‍
അത്ത്യാര്ത്തി പൂണ്ടു നരജീവികള്‍ വാണിടുന്നു
കൈയ്യാല്‍ തൊടുന്നത് സ്വന്തമാക്കാന്‍
കണ്ണാല് കാണ്മത് പേരിലാക്കാന്‍
ഭൂമിക്കിതാകെ വിനയെന്നത് ഓര്ത്തിടാതെ
സഹ ജീവി നാശമത് കൂസിടാതെ
തന്‍ കാര്യ നേട്ടമത് ലക്ഷ്യമോടെ
ആവേശമോട് പണിപെടും ബുദ്ധിശാലി
ഈ ഭൂമിമൊത്തം കാല്‍കീഴിലെന്നാല്‍
ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം

ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്താല്‍
അതില്‍ അടങ്ങുന്ന മഹത്ത്വമോര്ത്താല്‍
അലയാഴി കണ്ട കുഞ്ഞു കണക്കെ നമ്മള്‍
അത്യാഹ്ലാദ വിസ്മയമോട് നോക്കിനില്‍ക്കും





Wednesday 15 May 2013

ആര്‍ഷ ഭാരതം

           
        നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും  ആര്‍ഷ ഭാരത സംസ്കാരം എന്താണെന്നു പലര്‍ക്കും അറിയില്ല.ഞാന്‍ മനസ്സിലാക്കിയത് പറയാം, പുരാതന ഋഷി വര്യന്മാര്‍ തലമുറകളിലൂടെ കൈമാറിയ വിജ്ഞാനവും സംസ്കാരവും തത്ത്വ ചിന്തയും എല്ലാം അടങ്ങിയതാണ് ഈ ആര്‍ഷ ഭാരത സംസ്കാരം. ഇത് ഏതെങ്കിലും പാര്ട്ടിയ്കോ മതത്തിനോ വര്ഗ്ഗത്തിണോ മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ ഭാരതീയര്‍ക്കും മാനവരാശിക്കാകമാനവും അവകാശപ്പെട്ടതാണ്. ആ പരമ്പരാഗത ചിന്താ സരണിയുടെ ഭാഗമാണ് വ്യാസനും ബുദ്ധനും ശങ്കരാചാര്യരും ചാര്‍വാകനും ജൈനനും തുടങ്ങി ഉന്നത സൂഫി സന്യാസിമാരും എല്ലാം. ഋഷിമാരുടെ ഫലേച്ച ഇല്ലാത്ത ധ്യനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമാണീ അറിവുകള്‍. 
                      ആര്‍ഷഭാരതത്തെ വിമര്ശിക്കുനന്നവര്‍ക്കും തള്ളിക്കളയാന്‍ ആവാത്തതാണ് ചില കണ്ടുപിടുത്തങ്ങള്‍ ഭാരതീയര്‍ നടത്തി എന്നത് (സായിപ്പും അന്ഗീകരിച്ച്ചിട്ടുണ്ടല്ലോ)പൂജ്യത്തിന്റെ കണ്ടുപിടുത്തം,ആര്യഭടന്റെ ജ്യോതി ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലെയും സംഭാവനകള്‍, ഭാരതീയ ആയുര്‍വേദ ചികില്‍ത്സാ സമ്പ്രദായം, തുടങ്ങിയവ നിസ്തര്‍ക്കം തന്നെ. പല കണ്ടുപിടുത്തങ്ങളുടെയും കാലഘട്ടങ്ങളും രീതികളും മാത്രമാണ് പലര്‍ക്കും തര്‍ക്ക വിഷയം. ആരെന്കിലും അയ്യായിരം വര്ഷം മുന്‍പ്‌ കണ്ടെത്തി എന്ന് പറഞ്ഞാല്‍ ഉടന്‍ പറയും അയ്യേ അത് രണ്ടായിരം വര്ഷം മാത്രമേ ആയുള്ളല്ലോ എന്ന് പറഞ്ഞു കളിയാക്കും. എനിക്ക് മനസ്സിലാവാത്തത് ഇനി അത് ആധുനീക ലോകം കണ്ടു പിടിക്കുന്നതിനു ഒരു ദിവസം മുന്‍പെങ്കിലും കണ്ടെത്ത്തിയിട്‌ുന്ടെങ്കില്‍ അത് ഒരു വല്ല്യ കാര്യമാണെന്ന് അംഗീകരിക്കാന്‍ ഇവര്‍ക്കെന്താ ഇത്ര മടി എന്നതാണ്.
         വൃക്ഷങ്ങള്‍ക്ക് ജീവനുണ്ട് എന്ന് പണ്ടേ പറഞ്ഞിട്ടുള്ളത്‌ പിന്നീറ്റ്‌ ആധുനിക ശാസ്ത്രത്തിനു മുന്‍പില്‍ ജഗദീഷ്‌ ചന്ദ്ര ബോസ് തെളിയിക്കും വരെ അന്ധ വിശ്വാസം ആയിരുന്നു. വേപ്പിന്റെ ഔഷധ ഗുണം നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ ആര്‍ക്കും അംഗീകരിക്കാന്‍ വയ്യാരുന്നു ഒരു ദിവസം അമേരിക്കന്‍ കമ്പനി അതിന്റെ പേറ്റന്റ് നേടിയപ്പോള്‍ ഒന്നും പറയാനില്ല. മഞ്ഞളിന്റെ മുറിവുണക്കാനുള്ള കഴിവ്‌ അതുപോലെ മറ്റൊരു അമേരിക്കന്‍ കമ്പനി പേറ്റന്റ് എടുത്തു.ആല്‍ മരം പ്രകൃതിയില്‍ ഏറ്റവും അധികം വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള വൃക്ഷം ആണെന്ന് ആധുനീക ശാസ്ത്രം കണ്ടെത്ത്തിയപ്പോഴും ആല്‍ മരം വിശുധ്ധമായത് അന്ധവിശ്വാസം മാത്രം. മഞ്ഞപ്പിത്തം ആധുനീക വൈദ്യ ശാസ്ത്രത്തിനു കീഴടങ്ങുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നാട്ടു മരുന്നിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു.ചാണക്ക്യന്റെ അര്‍ത്ഥ ശാസ്ത്രം ആധുനീക സമൂഹത്തിലും പഠനാര്‍ഹാമാണല്ലോ?പിന്തുടര്ച്ച്ചകളില്ലാതെ ഭാരതത്തിലെ പല അറിവുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു മാത്രമല്ല അന്ധവിശ്വാസം എന്ന് പറഞ്ഞു പല അറിവുകളും അര്‍ഹിക്കുന്ന പഠനങ്ങള്‍ നടക്കുന്നില്ല.     
               ഭാരതീയ സംസ്കാരത്തെയും ആചാരങ്ങളെയും തള്ളിപ്പറഞ്ഞു വല്ല്യ ആളുകള്‍ ആകുക എന്നത് ഒരു ഫാഷന്‍ ആയി ചിലര്‍ കരുതുന്നു.ഇവര്‍  മനസ്സിലാക്കാത്ത ഒരു സത്യമുണ്ട് അവര്‍ കുറ്റം പറയുന്നത് അവരുടെ മുന്‍ തലമുറകളെ കൂടിയാണ്.  അതിനായി അവര്‍ ചെയ്യുന്നത് മുന്‍കാലത്ത് നടന്ന പല അനാചാരങ്ങളെയും എടുത്തു പറഞ്ഞു അവ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്ന്സ്ഥാപിക്കല്‍ ആണ്. ഭാരതത്തിന്റെ അറിവുകളെ തള്ളിപ്പറയാന്‍ പലരും ഉപയോഗിക്കുന്നത് ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ഏതെന്കിലും അനാചാരങ്ങളും ആയിരിക്കും.  നല്ല അറിവുകളെ എവിടെ എങ്കിലും വച്ചുകെട്ടി മൊത്തത്തില്‍ മോശമാക്കിപറയുന്നവര്‍ മോശമാക്കുന്നത് സ്വന്തം സംസ്കാരത്തെ ആണെന്നെന്നും ഓര്‍ക്കാറില്ല. ലോകത്ത്‌ ഒരു കാര്യവും പൂര്‍ണ്ണമായും നല്ലത് മാത്രമല്ല.യുക്തി വാദത്തിന്റെ ആദ്യ വേരുകള്‍ കള്ളന്മാരിലും സാമൂഹ്യ വിരുധ്ധരിലും അല്ലേ കെട്ടുപിണഞ്ഞു കിടക്കുന്നത്,അവരൊന്നും ഇന്നത്തെ ചിലരെ എങ്കിലും പോലെ ശാസ്ത്ര ജ്ഞാനം അടിസ്ഥാനമാക്കിയോ സാമൂഹ്യ നന്മയെ ഉദ്ദേശിച്ചോ അല്ലല്ലോ ദൈവത്തെ തള്ളിപ്പറഞ്ഞത്.എല്ലാ മതങ്ങള്‍ക്കും ഇരുണ്ട കറുത്ത അധ്യായങ്ങള്‍ ചരിത്രത്തില്‍ ഉണ്ടല്ലോ. അണ്‌ുബോംമ്പും എന്ടോസള്‍ഫാനും ആയുധങ്ങളും എല്ലാം ശാസ്ത്രത്തിന്റെ കറുത്ത വശങ്ങള്‍ അല്ലേ അതുകൊണ്ട് മാത്രം ഇവയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ആകുമോ?.  അറിവുകള്‍ സ്വര്‍ണ്ണം പോലെ നിരവധി അനവധി അഴുക്കുകളില്‍ പെട്ട് കിടക്കുകയാനെന്കിലും അവയെ ശുദ്ധീകരിച്ച് ആധുനീക സമൂഹത്ത്തിനു പ്രയോജനപ്രദമാക്കുന്നതാവും നല്ലത്.
            ഇതൊക്കെ പറഞ്ഞത്‌ പുരാതന ഭാരതം സമ്പൂരണനയിരുന്നു എന്ന് വാദിക്കുവാണോ എല്ലാം കണ്ടുപിടിച്ചത് പുരാതന ഭാരതീയര്‍ ആണെന്നോ പറയാനല്ല മറിച്ച് ഭാരതീയം എന്നത് കൊണ്ട് മാത്രം ഒന്നും തള്ളിക്കളയാന്‍ പാടില്ല. വെറുതെ മേനി പറയാനോ കളിയാകി തള്ളാനോ ശ്രമിക്കാതെ അര്‍ഹിക്കുന്ന പഠനം നല്കാനും നല്ലതിനെ നല്ലത് എന്ന് കരുതി സ്വീകരിക്കാനും തള്ളേണ്ടത്തള്ളുകയും ഉള്ള മനസ്സ്‌ ഉണ്ടാവേണ്ടതാണ്  .  
                                         

Wednesday 1 May 2013

മൃഗ സിങ്ങര്‍



             .   കാട്ടുവിഷന്‍ ചാനലിലെ  മൃഗ സിങ്ങര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മഞ്ഞണികാട്ടിലെ കുഞ്ഞന്‍ മുയല്‍.അവനൊപ്പം തന്നെ തേന്‍മഴ ക്കാട്ടിലെ മോട്ടു മയില്‍,പൂമരച്ചോട്ടിലെ കിങ്ങിണി മുയല്‍ പിന്നെയും കുറെ മുയലുകളും തത്തകളും മയിലും കുയിലും,കിര്‍മന്‍ സിംഹക്കുട്ടിയും പുലിക്കുട്ടിക്കള്‍ ആയ രുംബനും മോമ്പന്നും എല്ലാം ഉണ്ട്. എല്ലാരും നല്ല പാട്ടുകാരാ.കുഞ്ഞന്‍ മുയല്‍ സന്തോഷത്തോടെ തുള്ളിച്ചാടി മത്സരിക്കാന്‍ തയ്യാറായി വന്നു. ജയിച്ചാല്‍ കാട്ടിന് നടുക്ക് വല്ല്യ സൌകര്യമുള്ള ആധുനീക ഗുഹയാണ് സമ്മാനം.പിന്നെ ജീവിത കാലം മുഴുവന്‍ ഇഷടമുള്ള പഴങ്ങളോ ഭക്ഷണങ്ങളോ ഒക്കെ ടി വി ക്കാരുടെ വകയായിട്ടുണ്ട്. ഒരു ക്യാരറ്റ് കൊട്ടാരം ചോദിക്കണം കുഞ്ഞന്‍ മനസ്സില്‍ കരുതി.
                          പരിപാടി അവതരിപ്പിക്കുന്നത് മിസ്സ്‌ കടുവാ കുമാരി ആയിരുന്നു.           .ഈ പരുപാടിയുടെ ജഡ്ജ്സ് ആയി വരുന്നത് കാട്ടോളിപാറ  വേലു കുറുക്കനും ചെമ്പോളി ക്കാട്ടിലെ വരയന്‍ കടുവയും കാട്ടരുവിക്കരയിലെ നീളന്‍ പെരുംപാമ്പുമാണ് എല്ലാരും പാട്ടുകാരാണ്.അതിനിടയില്‍ തന്റെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ അവന്‍ പരമാവധി ശ്രമിച്ചു. ജഡ്ജസ്  ഓരോ പാട്ടുകള്‍ക്കും കുറ്റങ്ങളും കുറവുകളും കണ്ടെത്തി പറയും.ശ്രുതി ശരിയായില്ല,ശബ്ദം ശരിയായില്ല, സംഗതി ഇല്ല, പാട്ടിന്റെ വരി തെറ്റിച്ചു ഹോ...ഇനി എല്ലാം ശരിയായാലും പറയും കുറച്ചുകൂടി നന്നാക്കാന്‍ ഉണ്ടെന്നു
            എല്ലാ ആഴ്ചയും കുറച്ചു പേരെ എലിമിനേറ്റ്‌ ചെയ്യും . കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കുഞ്ഞന്‍ മുയല്‍ ഒരു കാര്യം ശ്രദ്ധിച്ചു. പങ്കെടുക്കുന്നവരില്‍ എലിമിനേറ്റ്‌ ആവുന്നത് എല്ലാം മുയലുകളും കോഴികളും കൊച്ചുകൊച്ചു ജീവികളും ആണ്. സിംഹ കുട്ടികളും പുലികുട്ടികളും ഒന്നും എലിമിനേറ്റ്‌ ആവുന്നില്ല.ഒഴിവക്കപ്പെടുന്നവരെ ഒന്നും പിന്നെ കാണുന്നില്ല.ഒരുദിവസം കുഞ്ഞന്‍ മുയല്‍ ജഡ്ജസ് തമ്മില്‍ പറയുന്നത് ഒളിഞ്ഞു നിന്ന് കേള്‍ക്കാന്‍ ഇടയായി.

വേലു കുറുക്കന്‍: >:കഴിഞ്ഞാഴ്ച എലിമിനേറ്റ്‌ ചെയ്ത മൊട്ടു മുയലിനു എന്തൊരു സ്വാദായിരുന്നു. നമുക്കെല്ലാവര്‍ക്കും വയര് നിറച്ച് തിന്നാന്‍ അവന്‍റെ കുറെ ബന്ധുക്കളുംകൂട്ടുകാരും ഉണ്ടായിരുന്നു .
വരയന്‍ കടുവ: ഇത്തവണയും മുയലിറച്ചി മതി.കുഞ്ഞന്‍ മുയലിനെ കാണുമ്പോള്‍ കൊതിയാവുന്നു. അവനെ എലിമിനേറ്റ്‌ ചെയ്യാം. അവന്‍റെ അടുത്ത ബന്ധുക്കളെം കൂട്ടുകാരേം ഒക്കെ കൂട്ടാന്‍ പറയണം ഒരാഴ്ച കുശാല്‍.
നീളന്‍ പെരും പാമ്പ്‌:> ഹായ്‌ ഹായ്‌ ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. അടുത്ത വര്ഷം കൂടുതല്‍ മുയലുകളെ ഈ പരിപാടിയില്‍ എടുക്കണം.
.       കുഞ്ഞന്‍ മുയല്‍ വിറച്ചു പോയി, ഈ പരുപാടി തന്നെ ഇവര്‍ക്ക്  തിന്നാനുള്ള കൊച്ചു ജീവികളെ കൊണ്ടുവരാന്‍ ആണ്. ഇതിനൊരറുതി വരുത്തണം. കുഞ്ഞന്റെ എലിമിനേഷന്‍ ഡേ വന്നെത്തി. പതിവ് പോലെ എലിമിനഷന്‍ കഴിഞ്ഞു തന്നെയും തിന്നുമെന്നു കുഞ്ഞന്‍ മുയലിനു മനസ്സിലായി. കുഞ്ഞന്‍ മുയല്‍ ക്യാമറാ മാന്‍ വേണു പുള്ളിമാനെ കാര്യം എല്ലാം പറഞ്ഞു മനസ്സിലാക്കി ജഡ്ജസിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ പുള്ളിമാന്‍ കുഞ്ഞന്‍ മുയലിനെ സഹായിക്കാം എന്നേറ്റു.
                   അവന്‍ ക്യാമറയില്‍ സ്വിച്ച് ഓഫ്‌ ചെയ്താലും പ്രവര്ത്തിക്കത്തക്ക വിധത്തില്‍  ചില സൂത്രപ്പണികള്‍ ഒപ്പിച്ചു..എലിമിനേഷന്‍ കഴിഞ്ഞവര്‍ വിശ്രമിക്കുന്ന മുറിയില്‍ വെറുതെ വച്ചിരിക്കുന്ന ക്യാമറയും ഓണ്‍ ചെയ്ത് പ്രധാന ക്യാമറാ ദ്രിശ്യങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പാകത്തിലാക്കി, .           എലിമിനഷന്‍ കഴിഞ്ഞു കുഞ്ഞനെ തിന്നാന്‍ വന്നത് ക്യാമറ ഒപ്പി എടുത്ത്‌ ലൈവ് ആയി കാടു മുഴുവന്‍ കാണിച്ചു.കാണികള്‍ ആയി പരിസരത്ത്‌ ഉണ്ടായിരുന്ന മൃഗങ്ങള്‍ ഓടിച്ചെന്നു കുഞ്ഞന്‍ മുയലിനെ രക്ഷിച്ചു.   അതോടെ ജഡ്ജസിന്റെ യഥാര്‍ത്ഥ മുഖം എല്ലാവര്ക്കും മനസ്സിലായി, അവരെ കാട്ടുമൃഗങ്ങള്‍ എല്ലാം കൂടി കൈകാര്യം ചെയ്തു. ജീവന്‍ രക്ഷപെട്ട ആശ്വാസത്തില്‍ കുഞ്ഞന്‍ സന്ദേശമായി പറഞ്ഞു, ഇത്തരം കള്ളപ്പരിപാടികളെ സൂക്ഷിക്കുക.

                                    നിധീഷ്‌ വര്‍മ്മ