എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday 13 February 2014

ഒരു പ്രണയദിനംകൂടി........

             
  കൊഞ്ഞനം കുത്തി ചിരിച്ചുകടന്നുപോയ്
പ്രണയദിനത്തിലെ സൂര്യൻ പതിവുപോൽ
പൂക്കളില്ലാത്ത പരിഭവമില്ലാത്ത
  ഏകാന്ത ശാന്തത മാത്രമാണെങ്ങുമേ
വശ്യമനോഹരമല്ലിന്നു ഭൂമിയും
ജീവിത പോർക്കളം മാത്രമാകുന്നിതാ
വേണ്ടിതൊന്നും എന്ന് തോന്നിയ നാളുകൾ
നഷ്ടബോധം പിന്നിലുണ്ടെന്ന് സംശയം
പാടിയില്ലാ വസന്തപ്പറവകൾ
മൂകരായ് പാറി പറന്നു പോയെങ്കിലും
നുകർന്നതില്ലീ പൗർണ്ണമിരാവിലെ
ആകാശമുല്ലകൾ പൂത്തൊരു ഗന്ധവും
കേട്ടതില്ലീ മഴത്തുള്ളി പാടിയ
പ്രണയഗാനത്തിന്റെ രാഗാർദ്രഗീതവും
കണ്ടതില്ലാ ആകാശ ഗോപുര
ചിത്രം വര്യ്കുന്ന മാരിവിൽ കാവടി
തിരികെ നടക്കുവാനാവുകില്ലിന്നിനി
പോകട്ടെ ദൂരം പോകുവോളം വരെ

Friday 7 February 2014

രാഷ്ട്രീയം

രാഷ്ട്രീയ ചങ്ങലയിട്ട് നമ്മെ
ശരിതെറ്റൊന്നു വിവേചിച്ചിടാൻ        
ആവാത്തോരടിമയാക്കി മാറ്റാൻ
ശ്രമമിതാ സൂക്ഷിച്ചിരുന്നോളുക

തെറ്റെന്നോതുകിൽ എതിരാളി-
യെന്ന് മുദ്രണം ചെയ്യുന്നു ഹോ
അറിയുന്നില്ലവർ സ്വതന്ത്രരല്ല
രാഷ്ട്രീയാന്ധരാം കാലാളുകൾ

വാദിച്ചങ്ങു ശരിയാക്കീടരുതാരും
സ്വകക്ഷി ചെയ്യുന്ന തെറ്റൊന്നുമേ
തെറ്റാക്കീടരുതാരുമേ നല്ലത്
എതിർകക്ഷി ചെയ്തീടിലും

മൗനം പുഞ്ചിരിയെന്നിവയല്ലാതൊന്നുമേ
നൽകാനാവില്ല അവർക്കുത്തരം
അല്ലാകഷ്ടം വാക്ക് പോരിനാലില്ലാ
ഗുണം പക്ക്വതക്കുറവിനാൽ